Wednesday, August 26, 2015

സ്നേഹമുള്ള സിംഹം . (അതാണ്‌ പിതാവ് )


സര്‍ക്കസ് തുടങ്ങി കുറച്ചു നേരമായാതെയുള്ളൂ.റിംഗില്‍ വിവിധ വര്‍ണ്ണങ്ങള്‍ കൊണ്ടലങ്കരിച്ച വസ്ത്രങ്ങളണിഞ്ഞ കലാകാരന്മാരും കാരികളും ഓരോന്നായി സര്‍ക്കസഭ്യാസങ്ങള്‍ അവതരിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു.വളയങ്ങളും തീപന്തങ്ങളും ചാട്ടങ്ങളുമൊക്കെയായി പ്രകടനങ്ങള്‍ക്ക് കൊഴുപ്പ് കൂടി കൊണ്ടിരിക്കെ കൂടാരത്തിന്റെ കവാടത്തിനു പുറത്ത് ഏതോ കശപിശയുടെ കലപില ശബ്ദം.റിംഗിലെ പ്രകടനം കണ്ടു അത്ഭുതമൂറി നിന്ന മനസിന്റെ ശ്രദ്ധ പുറത്തെ കശപിശയില്‍ പതിഞ്ഞത്,അതിലേതോ ഒരു ശബ്ദ തരംഗം തലച്ചോറിലെ ശബ്ദ സെല്‍ അതിവിദഗ്ദമായി പിടിച്ചെടുത്തു സ്കാന്‍ ചെയ്തു തിരിച്ചറിഞ്ഞു അപായ സൂചന മനസിലേക്ക് കൈമാറിയപ്പോഴാണ്.ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ലഭിച്ചയുടനെ മനസില്‍ ത്വരിതഗതിയില്‍ ചില രാസ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഉണ്ടായ ന്യൂനമര്‍ദ്ദത്താല്‍ ഉത്ഭവിച്ച ഒരു മിന്നല്‍പിണര്‍ മനസ്സില്‍ നിന്നും അതിവേഗം ഹൃദയത്തിലേക്ക് പ്രവഹിച്ചു നെഞ്ചുംകൂട് തകര്‍ത്തു പുറത്തേക്കെവിടെയോ ചീറിപഞ്ഞു പോയി,ശൂന്യതയില്‍ അപ്രത്യക്ഷമായി ....

Saturday, August 08, 2015

കുനിയാത്ത ശിരസ്സ്


==================
ഭാര്യയ്ക്കൊപ്പം കാറുമേടിച്ചു കൊണ്ട് കാസരഗോട് പോകുമ്പോള്‍ പണി നടക്കുന്ന ചളയന്കോട് ബ്രിഡ്ജിനു താഴെയുള്ള കുന്നു കയറി കഴിഞ്ഞയുടനെ ഒരു ഓട്ടോറിക്ഷ നിയമം ലംഘിച്ചു എന്റെ ലൈനില്‍ കയറി വന്നു നിന്നു.ഞാനൊന്ന് ചെറുതായി വെട്ടിച്ചു മുന്നോട്ടു പോയാല്‍ നല്ല വഴിയിലൂടെ ഓട്ടോറിക്ഷയ്ക്ക് താഴോട്ടിങ്ങാം. അപ്പോഴേക്കും ട്രാഫിക് നിയമം ലംഘിച്ചു വന്ന ഓട്ടോറിക്ഷക്കാരനോടുള്ള എന്റെ ധാര്‍മിക രോഷത്തിന്റെ തെര്‍മോമീറ്റര്‍ അപകട മേഖലയിലേക്ക് പൊങ്ങി കഴിഞ്ഞിരുന്നു.ഞാന്‍ ഗ്ലാസ്‌ തുറന്നു ഉച്ചത്തില്‍ ശബ്ദം ഉണ്ടാക്കി കൈ കൊണ്ട് എന്തൊക്കെയോ ആക്ഷന്‍ കാണിച്ചു .അപ്പോഴാണ്‌ ഓട്ടോറിക്ഷക്കാരന്‍ തലപ്പുറത്തിട്ട് സൈഡിലൂടെ പോയിക്കൂടെ എന്ന് ആംഗ്യത്തിലൂടെ ചോദിച്ചത്.ഓട്ടോറിക്ഷക്കാരനെ കണ്ടതോടെ ജാള്യതയും ചമ്മലും കാരണം വഴിമാറി വണ്ടിയുമെടുത്ത് ഞാനവിടെന്നു മുങ്ങി.നാലാം ക്ലാസ് വരെ എന്നോടൊപ്പം പഠിച്ച അന്നത്തെ എന്റെ അടുത്ത സുഹൃത്തായിരുന്നു ആ ഓട്ടോറിക്ഷ ഓടിച്ചിരുന്നത്.അവനു എന്നെ മനസിലായിട്ടുണ്ടാകുമോ എന്നറിയില്ല.ഉണ്ടെങ്കില്‍ എന്നെ കുറിച്ച് എന്തായിരികും ധരിച്ചിട്ടുണ്ടാകുക.മോശമയതല്ലാതെ നല്ലതായിട്ടൊന്നും ഉണ്ടാകില്ല.''അറബികള്‍ എപ്പോ ആട്ടിയോടിക്കുമെന്നറിയാത്ത ദുബായിയും ഒരു തുക്ക്ട കാറുമൊക്കെ ഉണ്ടെന്ന ബലത്തില്‍ ഇവന്റെയൊക്കെ അഹങ്കാരം കണ്ടില്ലേ'' ,എന്നൊക്കെ ആയിരിക്കും. അവന്‍ പിറുപിറുത്തിട്ടുണ്ടാവുക.