Monday, February 07, 2011

അബ്ബന്‍റെ അബദ്ധങ്ങള്‍......


              ഴുപ്പതുകളിലെ മേല്‍പ്പറമ്പ് .സുന്ദരമായൊരു കൊച്ചു ഗ്രാമം.വികസനം എത്തി നോക്കിയിട്ടില്ലാത്ത മേല്‍പ്പറമ്പില്‍ ഒരു കൊച്ചു പള്ളിയും പള്ളിയോടു അനുബന്ധിച്ച് രണ്ടു നില കൊണ്ഗ്രീറ്റ്‌ കെട്ടിടവും പിന്നെയൊരു മദ്രസാ കെട്ടിടവും പള്ളിക്ക് നേരെ മുമ്പിലായി ഒരു എല്‍ പി സ്കൂളുമുണ്ട്.സ്കൂളിനും പള്ളിക്കും ഇടയിലൂടെ ടാറിട്ട റോഡ്‌ പോകുന്നു.പള്ളിയോടനുബന്ധിച്ചുള്ള കെട്ടിടത്തില്‍ ബി എച്ച് അദ്ദച്ച ,ബേര്‍ക്ക് ഉമ്പൂച്ച മുതലായവര്‍ കച്ചവടം നടത്തുന്നു.ബി എച്ച് അദ്ദച്ചാന്റെ  കടയില്‍ കിട്ടാത്ത മിട്ടായി  ഉണ്ടാവില്ല.ഓരോ മിട്ടായിക്കും അദ്ദച്ചാന്റെ  വക ഇരട്ട പേര്‍ ഉണ്ടാവും.കടിച്ചാല്‍ പൊട്ടാത്ത മിട്ടായി,ചിരിക്കുന്ന മിട്ടായി,പത്തു പൈസക്ക്‌ പത്തു മിട്ടായി ഇങ്ങനെ പോന്നു ആ പേരുകള്‍....കുറച്ചപ്പുറമായിട്ടു ചിതലരിക്കുന്ന നോട്ടു പുസ്തകങ്ങളുമായി കെട്ടിയാരന്റെ സ്റ്റേഷണറി കട കാണാം.അതിനടുത്ത്‌  മറ്റൊരു കെട്ടിടത്തില്‍ ഫാക്ടം പോസ് വളം ഡിപ്പോ.

Monday, January 17, 2011

ഷംസ്,നീ എവിടെയാണ്?

അന്തി ചക്രവാളത്തില്‍ സൂര്യന്‍
അസ്തമിച്ച് കഴിഞ്ഞാല്‍,
പ്രഭാതത്തില്‍ വീണ്ടും ഉദിച്ചുയരും....
പക്ഷെ,നീ എവിടെയാണ് ഷംസ്?

ഇതുവരെയും നീ തിരിച്ചു വന്നില്ലല്ലോ!
ഞങ്ങളുടെ അലസമായ പകലുകള്‍ക്ക്
ഉന്മേഷത്തിന്‍റെ പ്രകാശം ചൊരിയാനായ്
നീ ഇനിയുമെന്തേ ഉയര്‍ന്നു വന്നില്ല?

Thursday, January 06, 2011

ക്രിക്കറ്റ്‌ കളിക്കിടയിലെ കുടില്‍ വ്യവസായം.

വര്‍ഷങ്ങള്‍ക്ക് മുമ്പ്‌ ,അതായത് S S L C പരീക്ഷ മനോഹരമായി എഴുതുകയും അതിലും മനോഹരമായി തോല്‍ക്കുകയും ചെയ്ത കാലയളവില്‍,സ്കൂള്‍ പഠനം എന്ന ബാധ്യത ഒഴിഞ്ഞു കിട്ടിയല്ലോ എന്ന സമാധാനത്തില്‍, S S L C എന്ന കടമ്പ കടന്നു കിട്ടുന്നതിനു വേണ്ടി രണ്ടാമതൊന്നു ശ്രമിച്ചു നോക്കുന്നതിനെ കുറിച്ച് സ്വപ്നത്തില്‍ പോലും ആലോചിക്കനാഗ്രഹിക്കാതെ സര്‍വ്വ സ്വതന്ത്ര്യനായി തേരാപാര തെണ്ടി തിരിഞ്ഞു നടക്കുന്ന കാലം.(ആഹ.....എത്ര സുന്ദരമായ കാലഘട്ടമായിരുന്നു അത്.)സ്കൂള്‍ തടവറ കാലത്തിനും ഗള്‍ഫ്‌ തടവറ കാലത്തിനും ഇടയില്‍ കിട്ടിയ സുന്ദരമായ പരോള്‍ ദിനങ്ങളായിരുന്നു അതെന്നു ഇപ്പോള്‍ തോന്നുന്നു.

Sunday, December 12, 2010

ഡയറികുറിപ്പുകള്‍





2008 ജനുവരി 2
വിരസമായ ദിനരാത്രങ്ങള്‍!
ഒന്നും ചെയ്യാന്നില്ലാതെ പകലുകള്‍ ഉറങ്ങി 
തീര്‍ക്കുമ്പോള്‍ ,രാത്രികള്‍  
നിദ്രാ വിഹിനമായി തീരുന്നു.
സ്വപ്‌നങ്ങള്‍ പോലും

Wednesday, November 03, 2010

ഓ ഷംസ്,മനസ്സില്‍ നീ ഇപ്പോഴും കനലാണ്.....!!!

അവസാനിക്കാത്ത കാത്തിരിപ്പും
നിലയ്ക്കാത്ത പ്രാര്‍ത്ഥനയും
നോമ്പരപെടുത്തുന്ന ഓര്‍മ്മകളുമായ്
നീ ഇപ്പോഴും ഞങ്ങളില്‍ ജീവിക്കുന്നു.

സന്തോഷ വേളകളിലും
വര്‍ത്തമാന സദസുകളിലും
വട്ടം കൂടിയിരുന്നുള്ള തമാശ-
യരങ്ങുകളിലും നിന്‍റെ
അസാന്നിദ്ധ്യം ഞങ്ങളെ എന്ത്-
മാത്രം നൊമ്പരപ്പെടുത്തുന്നു.....

നിന്‍റെ മോളുടെ പുഞ്ചിരിക്കു പിന്നിലെ
സങ്കടക്കടല്‍ കാന്നുമ്പോള്‍
നിന്‍റെ മകനിലൂടെ,നിന്‍റെ ബാല്യക്കാലം
കണ്മുന്നില്‍ തെളിഞ്ഞു വരുമ്പോള്‍
മനസിനകത്തു വല്ലാത്തൊരു നീറ്റലാണ്.

Tuesday, October 26, 2010

ഒപ്പന

അറബി കടലിന്‍റെ മണല്‍ തരികളിലിരുന്നു ഇന്നലെ ഞാന്‍ സായാഹ്നം കാണുകയായിരുന്നു.
ദിവാ സ്വപ്നങ്ങളുടെ പള്ളിതേരില്‍ യാത്ര!.
ആവേശമുണര്‍ത്തുന്ന ചിത്രങ്ങള്‍ വെള്ളിതിരയില്ലെന്ന പോലെ എന്റെയുള്ളില്‍ മിന്നി മറഞ്ഞു!.
"സുഹുറെ,
മണവാട്ടി പെണ്ണെ
നിന്റെ മാരന്‍ വരുന്നുണ്ട്,
മണിവാളന്‍ യാസര്‍ വരുന്നുണ്ട്."
മൈലാഞ്ചി കൈകള്‍ കൊട്ടികളിക്കുന്ന ഒപ്പന.
നടുവില്‍ പുള്ളിപ്പട്ടുടുത്ത,അറബിക്കഥയിലെ ഹൂറിയെ പോലെ സുഹുറൂക്കുട്ടി !!!
നാണത്താല്‍ മുഖം മറച്ചു കുനിഞ്ഞിരിക്കുകയായിരുന്നു നീ.
മണവാളന്റെ വേഷത്തില്‍ അവിടെയ്ക്ക് ഞാന്‍ കടന്നു വന്നപ്പോള്‍ നിന്നെ തനിച്ചാക്കി ഒപ്പന പെണ്കൊടിക്കള്‍ ഓടി മറഞ്ഞു.

Friday, October 08, 2010

ഒരു ലണ്ടന്‍ ഡയറി.

അന്നൊരു ഞായറാഴ്ച ആയിരുന്നു.ശനിയാഴ്ചയുടെ പിറ്റേ ദിവസ്സം.ജെറ്റിന്റെ ബോയിംഗ് വിമാനം ലോകത്തിലെ ഏറ്റവും തിരക്കേറിയ ഹീത്രോ വിമാന താവളത്തിന്റെ റണ്‍വേയില്‍ കിഴ്ക്കേലെ കണ്ടന്‍ പൂച്ചയെ പോലെ നാലുക്കാലില്‍ നിലത്ത് ചാടി കുറെ നേരം ഓടി നിന്നു .അപ്പോള്‍ സമയം പുലര്‍ച്ചെ 6 മണി.പൂവന്‍ കോഴികളുടെ കൂക്കലോ,കിളികളുടെ കലപില ശബ്ദമോ അവിടെ ഇല്ല.ശനിയാഴ്ച്ചയുടെ ഹാങ്ങ്‌ ഓവറില്‍ നിന്ന് ഈ മഹാ നഗരം ഉണര്‍ന്നിട്ടില്ല എന്ന് തോന്നുന്നു ആകെ ഒരു നിശബ്ദത.നിശബ്ദതയെ കീറി മുറിച്ചു കൊണ്ട് ടാക്സി ചീറി പായുമ്പോള്‍ ഉള്ളില്‍ പേടിയില്ലെങ്കിലും ചെറിയോരു ഭയം  തോന്നാതിരുന്നില്ല.കമ്പ്യൂട്ടറും ബ്ലു ചിപ്പും കൊണ്ട് അമ്മാനമാടുന്ന മോഹന്‍ തോമസിന്‍റെ  ദല്‍ഹിയില്‍ നിന്നുമാണ് ഞാന്‍ വരുന്നത്.ഭയം മാറ്റാന്‍ ഞാന്‍ മനസ്സില്‍ പറഞ്ഞു.കാറോടിക്കുന്ന ഡ്രൈവര്‍ സായിപ്പ് നിങ്ങള്‍ , ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ എന്താണ് പ്രശ്നമെന്ന് എന്നോട് ചോദിക്കുന്നു.ഒരു വിധത്തില്‍ സായിപ്പിന്‍റെ കത്തിയില്‍ നിന്ന് രക്ഷപെട്ട് ഞാന്‍ ഹോട്ടല്‍ റൂമിലെത്തി.
                  ആദ്യ ദിവസങ്ങളില്‍ ഫുള്‍ ഇഗ്ലിഷ്  ബ്രേക്ക്‌ ഫാസ്റ്റ് ഹോട്ടലില്‍ നിന്നായിരുന്നു.ഒരു പ്ലേറ്റില്‍ കുറെ വിഭവങ്ങള്‍ ..........ചിലതിനു ഭയങ്കര പുളി മാത്രം,ചിലതിനു എരിവും,ചിലതിനു ഉപ്പുമൊക്കെ.....ഞാന്‍ (കുറച്ചു ബുദ്ധിമുട്ടിയാണെങ്കിലും )ഓരോന്നായി കഴിച്ചു .ഇങ്ങനെ  കുറെ ദിവസങ്ങള്‍  കഴിച്ചു കഴിഞ്ഞ് ഒരു ദിവസം ഒരു സായിപ്പ് കഴിക്കുന്നത്‌ കണ്ടപ്പോഴാണ് ഞാന്‍ മനസിലാക്കിയത്.അത് ഓരോന്നായി കുറേശെ എടുത്തു മിക്സ്‌ ചെയ്താണ് കഴിക്കേണ്ടതെന്നു.പിറ്റേ ദിവസം അങ്ങനെ കഴിച്ചു നോക്കി.നല്ല  ടേസ്റ്റ്!!!