Saturday, August 08, 2015

കുനിയാത്ത ശിരസ്സ്


==================
ഭാര്യയ്ക്കൊപ്പം കാറുമേടിച്ചു കൊണ്ട് കാസരഗോട് പോകുമ്പോള്‍ പണി നടക്കുന്ന ചളയന്കോട് ബ്രിഡ്ജിനു താഴെയുള്ള കുന്നു കയറി കഴിഞ്ഞയുടനെ ഒരു ഓട്ടോറിക്ഷ നിയമം ലംഘിച്ചു എന്റെ ലൈനില്‍ കയറി വന്നു നിന്നു.ഞാനൊന്ന് ചെറുതായി വെട്ടിച്ചു മുന്നോട്ടു പോയാല്‍ നല്ല വഴിയിലൂടെ ഓട്ടോറിക്ഷയ്ക്ക് താഴോട്ടിങ്ങാം. അപ്പോഴേക്കും ട്രാഫിക് നിയമം ലംഘിച്ചു വന്ന ഓട്ടോറിക്ഷക്കാരനോടുള്ള എന്റെ ധാര്‍മിക രോഷത്തിന്റെ തെര്‍മോമീറ്റര്‍ അപകട മേഖലയിലേക്ക് പൊങ്ങി കഴിഞ്ഞിരുന്നു.ഞാന്‍ ഗ്ലാസ്‌ തുറന്നു ഉച്ചത്തില്‍ ശബ്ദം ഉണ്ടാക്കി കൈ കൊണ്ട് എന്തൊക്കെയോ ആക്ഷന്‍ കാണിച്ചു .അപ്പോഴാണ്‌ ഓട്ടോറിക്ഷക്കാരന്‍ തലപ്പുറത്തിട്ട് സൈഡിലൂടെ പോയിക്കൂടെ എന്ന് ആംഗ്യത്തിലൂടെ ചോദിച്ചത്.ഓട്ടോറിക്ഷക്കാരനെ കണ്ടതോടെ ജാള്യതയും ചമ്മലും കാരണം വഴിമാറി വണ്ടിയുമെടുത്ത് ഞാനവിടെന്നു മുങ്ങി.നാലാം ക്ലാസ് വരെ എന്നോടൊപ്പം പഠിച്ച അന്നത്തെ എന്റെ അടുത്ത സുഹൃത്തായിരുന്നു ആ ഓട്ടോറിക്ഷ ഓടിച്ചിരുന്നത്.അവനു എന്നെ മനസിലായിട്ടുണ്ടാകുമോ എന്നറിയില്ല.ഉണ്ടെങ്കില്‍ എന്നെ കുറിച്ച് എന്തായിരികും ധരിച്ചിട്ടുണ്ടാകുക.മോശമയതല്ലാതെ നല്ലതായിട്ടൊന്നും ഉണ്ടാകില്ല.''അറബികള്‍ എപ്പോ ആട്ടിയോടിക്കുമെന്നറിയാത്ത ദുബായിയും ഒരു തുക്ക്ട കാറുമൊക്കെ ഉണ്ടെന്ന ബലത്തില്‍ ഇവന്റെയൊക്കെ അഹങ്കാരം കണ്ടില്ലേ'' ,എന്നൊക്കെ ആയിരിക്കും. അവന്‍ പിറുപിറുത്തിട്ടുണ്ടാവുക.

Saturday, December 28, 2013

ഒരു നല്ല അയല്‍ക്കാരന്റെ വിയോഗം (അനുസ്മരണം )



അപ്രതീക്ഷിതമായ അമ്ബാചാന്റെ വേര്‍പ്പാട് ഒരു പ്രദേശത്തെ തന്നെ ദുഖതിലാഴ്ത്തി കളഞ്ഞു.പ്രത്യേകിച്ച് അയല്‍ക്കാരായ ഞങ്ങളെ.ഞങ്ങള്‍ക്ക്‌ നഷ്ടപെട്ടത് നന്മയും സ്നേഹവും മനസ്സില്‍ നിറച്ചു വെച്ച ഒരു അയല്‍വാസിയെ ആണ്. ദുബായില്‍ നിന്നും വരുമ്പോഴൊക്കെ അദ്ദേഹം ഇങ്ങോട്ട് വന്നു കുശലാന്വേഷണം നടത്തുമായിരുന്നു .സ്നേഹപ്പൂര്‍വ്വം ഏതാനും വാക്കുകള്‍ കൊണ്ട് ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കും.സൌഹാര്‍ദപരമായൊരു അയല്‍പ്പക്ക ബന്ധം നിലനിര്‍ത്താന്‍ അദ്ദേഹം എന്നും ശ്രദ്ധിച്ചിരുന്നു.

Tuesday, December 18, 2012

മഅദനി എന്നില്‍ അന്നും ഇന്നും

ചെറുപ്പത്തില്‍ മഅദനിയുടെ പ്രസംഗങ്ങള്‍ ഏറെയൊന്നും ഞാന്‍ കേട്ടിട്ടില്ല.എന്നാല്‍ അപൂര്‍വ്വമായെങ്കിലും കേള്‍ക്കുമ്പോള്‍ സിരകളില്‍ ചോരയോട്ടം വര്‍ധിക്കുകയും മാനസികാവസ്ഥ വല്ലാത്തൊരു തലത്തിലേക്ക് എത്തുകയും ചെയ്തിരുന്നു.കേട്ടുക്കഴിഞ്ഞു കുറച്ചു കഴിഞ്ഞാല്‍ പൂര്‍വ്വ സ്ഥിതിയില്‍ ആവുകയും അവയിലെ പൊള്ളത്തരവും അപകടാവസ്ഥയെയും കുറിച്ചുള്ള വിചാരങ്ങളല്ലാതെ അതിനപ്പുറം ഒരു വികാരം എന്നിലുണ്ടാക്കാന്‍ അതിനു കഴിഞ്ഞിരുന്നില്ല.കാരണം ,ആക്രമണ സ്വഭാവമുള്ള ആശയങ്ങളോടും നിലപാടുകളോടും എനിക്കന്നെ യോജിപ്പുണ്ടായിരുന്നില്ല.

ഞാന്‍ കേട്ട മഅദനിയുടെ പ്രസംഗങ്ങളില്‍ ഏറെയും മഅദനി ലക്‌ഷ്യം വെച്ചിരുന്നത് കേരള പോളിസുക്കാരെയായിരുന്നു.അത്എന്തിനു വേണ്ടിയായിരുന്നു എന്ന് ഇന്നും എനിക്ക് മനസിലായിട്ടില്ല.ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെന്ന പോലെ വര്‍ഗീയ വാത്കരിക്കപ്പെട്ടിട്ടില്ല കേരള പോലിസ്‌ അന്നും ഇന്നും .മഅദനിയുടെ ആക്രോശങ്ങളും ആക്ഷേപ്പങ്ങളും കേട്ട് കൊണ്ട് മഅദനിയുടെ പരിപ്പാടിക്ക് പോലിസുക്കാര്‍ കാവല്‍ നിന്നു.

Friday, October 19, 2012

പഞ്ചര്‍ ........

അവസാനം ഒരു കല്ല്യാണം കഴിക്കണമെന്ന അയാളുടെ മുറവിളി വീട്ടുക്കാര്‍ കേട്ടു.ഇതിനു മുമ്പും ഇതേ ആവിശ്യമുന്നയിച്ച് വീട്ടുക്കാരെ  സമീപ്പിച്ചിരുന്നെങ്കിലും കാലിക്കൈയ്യുമായി നടക്കുന്ന അയാളെ കൊണ്ട് കല്യാണം കഴിപ്പിക്കാന്‍ സാമ്പത്തിക നഷ്ടം മുന്നില്‍ കണ്ട  പെങ്ങമ്മാര്‍ക്കും ഉള്ളതെല്ലാം പെണ്‍മക്കളെ കെട്ടിച്ചയക്കാന്‍ ചിലവഴിച്ച രക്ഷിതാക്കള്‍ക്കും തീരെ മനസുണ്ടായിരുന്നില്ല.സാമ്പത്തിക മാന്ദ്യത്തിന് മുമ്പുള്ള കുറച്ചു വര്‍ഷങ്ങള്‍ ദുബായില്‍ വഴി പറഞ്ഞു കൊടുത്താല്‍ പോലും കമീഷന്‍ പോക്കറ്റില്‍ വന്നു വീഴുന്ന നാളുകളായിരുന്നു.അങ്ങനെ കുറച്ചു കമീഷന്‍ അയാളുടെ പോക്കറ്റിലും വീണക്കാര്യം വീട്ടുക്കാര്‍ക്ക് ബോധ്യമായപ്പോഴാണ് അയാളുടെ കല്ല്യാണത്തിന് വീട്ടുക്കാര്‍ സമ്മതം മൂളിയത്.

Friday, February 03, 2012

സൗഹൃദങ്ങളിലെ രസതന്ത്രങ്ങള്‍ .....



ശൈശവവും,ബാല്യവും,കൗമാരവും,യുവത്വവും ജീവിതത്തിലെ സുന്ദരമായ എല്ലാ കാലഘട്ടവും എത്രപെട്ടെന്നാണ് പിന്നിലോട്ട് മാഞ്ഞു മാഞ്ഞു പോയത്."അരുതേ" എന്നൊന്ന് വിലപ്പിക്കാന്‍ പോലുമാവാതെ ആ സുന്ദര മുഹ്ര്‍ത്തങ്ങള്‍ ഓരോന്നും നോക്കി നോക്കി നില്‍ക്കെ കണ്മുന്നില്‍ വെച്ച് മാഞ്ഞു മാഞ്ഞു ഇല്ലാതാക്കുന്നത് നിസഹായനായി നോക്കിനില്‍ക്കാനല്ലാതെ മറ്റൊന്നിനുമായില്ല.എങ്കിലും അവ അകതാരില്‍ അവശേഷിപ്പിട്ട് പോയ ചില മുത്തുകളുടെ നക്ഷത്രത്തിളക്കം ഇപ്പോഴും ഒളിമങ്ങാതെ നില്‍ക്കുന്നുണ്ട്.നിഷ്കപടമായ ആ സൗഹൃദബന്ധങ്ങള്‍ സമ്മാനിച്ച  അനുഭവങ്ങളുടെ രസച്ചരടുകളുടെ തിളക്കം.കൗമാര സൌഹ്യദങ്ങള്‍ സമ്മാനിച്ച അനിര്‍വചീനീയമായ ഹൃദയങ്ങളുടെ അടുപ്പവും,നൂറുശതമാനവും ആത്മാര്‍ത്ഥത നിറഞ്ഞ ഹൃദയ ബന്ധങ്ങളില്‍ നിന്നുമ്മുണ്ടായ ഊഷ്മളമായ അനുഭവങ്ങള്‍ സമ്മാനിച്ച നിമിഷങ്ങളെ കുറിച്ചുമൊക്കെ ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ ആരോ കുളിര്‍മ്മ കോരിയിടുന്നത് പോലെ.ഒരു തിരിച്ചുപോക്ക് അസാധ്യമാണ് എന്നത് കരളിനെ കരിയിപ്പിക്കുന്ന ഒരു സത്യമായി മുമ്പില്‍ നില്‍ക്കുമ്പോള്‍ .അടങ്ങാത്ത മനസ്സിനെ കമ്പ്ലിപ്പിക്കാനുള ചെറിയൊരു ശ്രമമാണ് ഈ കുറിപ്പ്‌. .  .......

ഒരു നാട്ടിന്‍പുറത്തിന്‍റെ എല്ലാ സൗന്ദര്യവും ഒത്തിണങ്ങിയിരുന്നു അന്ന് മേല്‍പ്പറമ്പിന് .അന്നത്തെ മേല്‍പ്പറമ്പിലെ സായന്തനങ്ങള്‍ക്ക് വല്ലാത്തൊരു വശ്യതയായിരുന്നു.വീട്ടുക്കാരെ വെട്ടിച്ച് സിനിമ കാണാന്‍ പോക്ക്,വൈകുന്നേരങ്ങളിലെ കളി,പ്രകൃതി മേല്‍പ്പറമ്പിന് മേലെ കരിമ്പടം പുതപ്പിച്ചു കഴിഞ്ഞാലുള്ള സൗഹൃദ സംഭാഷണങ്ങള്‍ക്ക് വേണ്ടിയുള്ള കൂടിച്ചേരലുകള്‍ !!!.ഇതൊക്കെയായിരുന്നു അന്നത്തെ വലിയ വേലത്തരങ്ങള്‍ .

Friday, October 14, 2011

സ്വര്‍ഗത്തിലേക്കു ചെറിയൊരു ചുവടുവെയ്പ്പ്.

ഭൗതിക ജീവിതത്തിന്‍റെ മയാലോകത്ത്‌ അലസമായി മയങ്ങിക്കിടക്കുന്ന മുസ്ലീം സമുദായമേ  ,ഈ ഭൗതിക ജീവിതത്തിന്‍റെ സുഖസൗകര്യങ്ങളില്‍ മതിമയങ്ങി ജീവിക്കുമ്പോള്‍, സ്വന്തം കാര്യങ്ങളിലും സ്വകാര്യജീവിത പ്രശ്നങ്ങളിലും ഒതുങ്ങിക്കൂടി കഴിയുമ്പോഴും സഹോദരന്മാരെ ,നിങ്ങള്‍ ആലോചിച്ചു നോക്കിയിട്ടുണ്ടോ അള്ളാഹു   നമ്മുക്ക് തന്ന ഈ ജീവിതത്തിന്‍റെ വിവിധ അര്‍ത്ഥതലങ്ങളെ കുറിച്ച്?.അഴിക്കുന്തോറും വീണ്ടും  വീണ്ടും മുറുകുന്ന ജീവിത പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടി നെട്ടോട്ടമോടുന്നതിനിടയില്‍,അമ്പതോ അറുപ്പതോ വര്‍ഷക്കാലത്തെ ജീവിതക്കാലയലവിനുള്ളില്‍ നമ്മള്‍ എന്തൊക്കെയാണ് ചെയ്തു കൂട്ടുന്നത്‌?.നമ്മള്‍ പോലുമറിയാതെ എന്തിനു വേണ്ടിയാണ് ഈ ഭൂമിയില്‍ നാം  പിറന്നു വീണത്‌?.ഈ പെടാപ്പാടൊക്കെ പെട്ട് എന്തിനു വേണ്ടിയാണ് നാം ഇവിടെ  ഒരായിസ്സുക്കാലം കഴിച്ചു കൂട്ടുന്നത്‌?.കുറേക്കാലത്തേക്ക് സുഖിച്ചു കഴിയാന്‍ നമ്മുക്ക് ആരാണ് നമ്മുക്കീ ജന്മം ദാനമായി നല്‍കിയത്.നമ്മെ ഇങ്ങോട്ട് പറഞ്ഞയച്ച ആ മഹാശക്തിയും  നമ്മളും തമ്മിലെന്താണ് ബന്ധം?.

Thursday, September 08, 2011

ലഹരിലമരുന്ന നക്ഷത്രങ്ങള്‍.

ജീവിതം സമ്മാനിക്കുന്ന ദുഃഖവും രേഗവും,ദുരിതവും,ജീവിതമെന്ന ഒരു ചെറുയാത്രയുടെ ഒഴിച്ച് കൂടാനാവാത്ത ഭാഗമാണെന്നും യാത്രയെന്ന പ്രതീകത്തെ ലോകവബോധത്തോടെ വേദനയിലും നഷ്ട സ്മൃതികളിലും ആഘോഷമാക്കി മാറ്റാനുള്ള ഒരു മനസ്സ്‌ രൂപപ്പെടുത്തുന്നതിന് പകരം ഒഴിഞ്ഞ ബെഞ്ചിലെ ഏകാന്തതയിലും ആളൊഴിഞ്ഞ ഇടവഴികളിലും ലഹരിയുടെ പടുകുഴികളില്‍ വിലയം പ്രാപിക്കുന്നവര്‍ അടിമത്വം മൂലഭാവമായി കഴുത്തിലണിഞ്ഞു നടക്കുകയാണ്.