Saturday, May 14, 2016

ചില കഷ്ണങ്ങള്‍ .......

''മന സാന്നിധ്യം ഉണ്ടെങ്കിൽ ഏതു 
ചതുപ്പിലും കാലുറപ്പിച്ചു നില്ക്കാൻ കഴിയും.
മനസ്സ് ഉറപ്പില്ലാത്തവനാണ് ചെറിയൊരു 
വഴുതലിൽ അടിതെറ്റി വീണുപോകുന്നത്.''




കാലങ്ങളായി അലങ്കോലമായി കിടക്കുന്ന 
എന്റെ ജീവിത ചര്യകൾ ,
പൊറുക്കി ,അടുക്കി വെച്ചു 
അടക്കും ചിട്ടയും വരുത്തുവാൻ ഇനിയുമെത്ര കാലമെടുക്കും...



അവഗണയുടെയും ആക്ഷേപ്പത്തിന്റെയും നാളുകള്‍ 
വിട്ടകന്നു പോയിരിക്കുന്നു 
കൃത്യനിര്‍വഹണത്തിന്റെയും കൃത്യവിലോപത്തിന്റെയും 
ഇടയിലെ ആത്മസംഘര്‍ഷത്തോട് കലഹിച്ചു പടിയിറങ്ങി പോന്നു 
ഭാരങ്ങളോഴിഞ്ഞ മനസിന്റെ ജാലകത്തിലൂടെ 
മറ്റൊരു തീരം തേടിയിറങ്ങാനായി
പാതയോരത്തെക്ക്
പ്രതീക്ഷയോടെ നോക്കി നിന്നു........



കഴിഞ്ഞു പോയ കാലങ്ങള്‍ 
കൊഴിഞ്ഞു പോയ വസന്തങ്ങള്‍ 
നഷ്ടപ്പെട്ട് പോയ സൗഹൃദങ്ങള്‍ 
എല്ലാം ഒരു ചെറു നൊമ്പരമാണിന്ന് ......



പ്രതിക്കൂല സാഹചര്യങ്ങളോട് 
പൊരുതി നേടുന്ന വിജയമാണ് ഏറെ ആസ്വാദ്യകരം



ചില പഴയക്കാല ഓര്‍മ്മകള്‍ മധുരതരമാണ്.
മറ്റു ചിലത് കയ്പ്പ് രസം നിറഞ്ഞതും.
ഓര്‍മ്മകളിലധികവും  കലര്‍ന്നിരിക്കുന്നത്

കയ്പ്പ് രസം തന്നെയാണ് ,
എങ്കിലും മധുരമൂറുന്ന  ഓര്‍മ്മകള്‍  

തന്നെയാണ്  മനസിലെന്നും 


കപട  ആദര്‍ശവാദി.....
===================

ജനങ്ങളോട് പറയും ;
പ്രശസ്തി  ആഗ്രഹിക്കുന്നില്ല,
അധികാരം  ആവിശ്യമില്ല ,
സ്ഥാനമാനങ്ങളില്‍  നോട്ടമില്ല
എങ്കിലും ഉള്ളില്‍  കൊതിക്കും
നല്‍കിയില്ലെങ്കില്‍  രഹസ്യമായി പരിഭ്രമിക്കും.
മനസിനുള്ളില്‍  പിരുപിറുക്കും
ഉള്ളിന്റെ  ഉള്ളിലിട്ട് പുകയ്ക്കും
ആരുമറിയില്ലെന്ന്  ഉറപ്പായാല്‍
പാരവെച്ച്,എല്ലാം  ഭസ്മാക്കും.



Friday, December 18, 2015

ഇവള്‍ അഫ്രാഹ് .




ഇവള്‍ അഫ്രാഹ് .ഇവളോടുള്ള പ്രകടിപ്പിച്ചു മതിയാകാതെ വരുമ്പോള്‍ അപ്പുടു ,ജംബുടു ,അംബുടു എന്നൊക്കെ ഞാന്‍ വിളിക്കും.ഇത് എന്റെ പ്രിയപ്പെട്ട മകള്‍ അഫ്രാഹ് .കല്യാണം കഴിഞ്ഞ നാള്‍ മുതലേ എന്റെ വലിയൊരു ആഗ്രഹമായിരുന്നു ഒരു മകള്‍ വേണം എന്നത്.പെണ്‍കുട്ടികള്‍ക്കാണ് ഉപ്പാനോട് ഏറ്റവും സ്നേഹം എന്ന് പലരില്‍നിന്നും കേട്ടറിഞ്ഞതായിരുന്നു അതിനു കാരണം.കുടുംബത്തില്‍ പെണ്‍കുട്ടികള്‍ പൊതുവേ കുറവായിരുന്നതിനാല്‍ ആദ്യത്തെ രണ്ടും ആണ്‍കുട്ടികളായപ്പോള്‍ മനസ്സില്‍ നേരിയൊരു ആശങ്ക ഉണ്ടായെങ്കിലും അടുത്ത പ്രാവിശ്യം ഒരു പെണ്‍കുട്ടിയെ തന്നു അള്ളാഹു അനുഗ്രഹിച്ചു .അല്‍ഹംദുലില്ലാഹ്....
കേട്ടറിഞ്ഞ കാര്യങ്ങളെല്ലാം നേരായിരുന്നു .ഒരു മകളില്‍ നിന്നുമുള്ള സ്നേഹം ഞാന്‍ വേണ്ടുവോളം അനുഭവിക്കുന്നു.ഞാന്‍ കൊഞ്ചിച്ച് വഷളാക്കിയത് (ഭാര്യയുടെ കമ്മന്റ്) കാരണം ഞാന്‍ പറഞ്ഞാല്‍ അവള്‍ ഒന്നും അനുസരിക്കില്ല.ഞങ്ങള്‍ തമ്മില്‍ ഒരു ദിവസം തുടങ്ങുന്നത് തന്നെ ''കട്ടി'' യോടെ ആയിരിക്കും.ഇണക്കവും പിണക്കവും അവള്‍ക്ക് ദോസ്തിയും കട്ടിയുമാണ് .ഉറക്കമുണര്‍ന്ന് എന്നെ ആദ്യം കാണുമ്പോള്‍ തന്നെ അവള്‍ പറയുക "കട്ടി വിത്ത്‌ യു " എന്നായിരിക്കും.ഉറങ്ങാന്‍ കിടക്കുമ്പോഴുള്ള തല്ലുകൂടലും ഞങ്ങള്‍ക്ക്‌ ഒരിക്കലും ഒഴിവാക്കാന്‍ പറ്റില്ല.
പലപ്പോഴും ഞാന്‍ ആലോചിച്ചു നോക്കും നമ്മള്‍ മക്കളെ ഇങ്ങനെ സ്നേഹിച്ചിട്ട് എന്നെങ്കിലും ഈ സ്നേഹമൊക്കെ തിരിച്ചറിഞ്ഞ് അതിന്റെ നന്ദി , സംരക്ഷണത്തിന്റെ കരുതല്‍ ഇതൊക്കെ ഇവര്‍ നമ്മുക്ക് തിരിച്ചു നല്‍കുമോ എന്ന്.അപ്പോള്‍ മുമ്പില്‍ തെളിഞ്ഞു വരുന്നത് എന്റെ മാതാപിതാക്കളുടെ മുഖമായിരിക്കും .ഇവരെ ഞാന്‍ എത്രമാത്രം ''കെയര്‍ '' ചെയ്യുന്നുണ്ട് .ഇല്ല ,അവര്‍ അര്‍ഹിക്കുന്നതിന്റെ ചെറിയൊരു അംശംപോലും നല്‍കാന്‍ എനിക്കാവുന്നില്ല .അവരുടെ അരികത്തിരുന്നു അവരുടെ വിശേഷങ്ങള്‍ അറിയാന്‍ മെനക്കെടാറില്ല .ജീവിത പ്രയാസങ്ങള്‍ക്കിടയില്‍ അവരുടെ ആവിശ്യങ്ങള്‍ ചോദിച്ചറിയാനോ കണ്ടറിഞ്ഞു ചെയ്യാനോ നമ്മുക്കാവുന്നില്ല.അപ്പോള്‍ എന്റെ മക്കളില്‍ നിന്നും ഞാന്‍ എന്തെങ്കിലും പ്രതീക്ഷിക്കുന്നത് നീതിക്കേടല്ലേ .സല്‍സ്വഭാവികളായ മക്കള്‍ ഉണ്ടാവുക എന്നത് തന്നെ വലിയൊരു സൗഭാഗ്യമാണ് .നാടിനും വീടിനും ദീനിനും നല്ലത് ചെയ്യുന്നവരായിരിക്കണമെന്നതാണ് പ്രാര്‍ത്ഥന

പാവം പ്രവാസി.....


--------------------------
വീട് കാക്കെണ്ടവന്‍ പ്രവാസി
നാട് നോക്കെണ്ടവന്‍ പ്രവാസി ,
ദുരിതത്തിലും , ദുരന്തത്തിലും സഹായങ്ങളുമായി ഓടി എത്തേണ്ടവന്‍ പ്രവാസി ,
അവന്‍ ഒരു പെപ്സി കൂടുതല്‍ കുടിച്ചു പോയാല്‍ ധൂര്‍ത്ത്,
ഒരല്പ സമയം ഒന്നിച്ചു കൂടിയിരുന്നുപ്പോയാല്‍ പാഴാക്കി കളയുന്ന സമയത്തിന്റെ കണക്കെടുപ്പ്
കൂട്ടുക്കാരെയൊക്കെ ഒന്നിച്ചു കണ്ട സന്തോഷത്തില്‍ ഒന്നുറക്കെ സംസാരിച്ചു പോയാല്‍ ,ചിരിച്ചു പോയാല്‍ അഹങ്കാരം , അല്ലാഹുവിനെ മറന്ന കളി.

പുറമേ ഉള്ളവരല്ല ,

മടുത്തു ,ഇനിയെങ്കിലും മതിയാക്കൂ ......

നാട്ടില്‍ കവലയില്‍ ഇറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഇന്ന്.മത നേതാക്കളുടെ സ്റ്റേജ് കെട്ടിയുള്ള കലാപരിപാടികള്‍ പൊടിപൊടിക്കുന്നു.ഇന്ന് ഒരു വിഭാഗം സ്റ്റേജ് പ്രോഗ്രാം നടത്തിയാല്‍ അതിനു മറുപടി കൊടുക്കുവാന്‍ പിറ്റേന്ന് മറുഭാഗം സ്റ്റേജ് കെട്ടും.അതിന്റെ പിറ്റേന്ന് മറ്റൊരു വിഭാഗം.സഭ്യതയുടെയും മര്യാദയുടെയും അതിര്‍വരമ്പുകള്‍ ലംഘിച്ചു നേതാക്കള്‍ സ്റ്റേജുകളില്‍ നിറഞ്ഞാടുമ്പോള്‍ മനുഷ്യ കുലത്തിനാകമാനം മാര്‍ഗദര്‍ശനവുമായി വന്ന ഒരു ആദര്‍ശത്തിന്റെ  അനുയായികളാണോ  ഇവരെന്ന് ഒരു അവിശ്വാസി പോലും ചിന്തിച്ചു മൂക്കത്ത്‌ വിരല്‍ വെച്ചാല്‍ നമ്മള്‍ ലജ്ജിച്ചു തലത്താഴ്ത്തുകയെ നിര്‍വ്വാഹമുള്ളൂ.അഞ്ച് നേരവും നിസ്കരിക്കുകയും റംസാനില്‍ കൃത്യമായി നോമ്പനുഷ്ടിക്കുകയും പ്രസക്തവും അപ്രസക്തവുമായ ഒരു സാധാരണ വിശ്വാസി ചെയ്യാത്ത ഇബാദത്തുകള്‍ മുടക്കമില്ലാതെ നിര്‍വ്വഹിക്കുന്ന ഇസ്ലാമിനെ കുറിച്ച് കൂടുതല്‍ പാണ്ഡിത്യം ഉള്ളവര്‍ തന്നെയാണ് ഇതിനൊക്കെ നേതൃത്വം നല്‍കുന്നത് എന്നതാണ് ഖേദകരമായിട്ടുള്ളത്.ഇനി സോഷ്യല്‍ മീഡിയകള്‍ തുറന്നാലോ ,ഭരണിപ്പാട്ടിനെ പോലും നാണിപ്പിക്കുന്ന വിധത്തിലുള്ള പോസ്റ്റര്‍ യുദ്ധമാണ് എങ്ങും.ശത്രുവിനോട് പോലും മാന്യമായി പെരുമാറാന്‍ പഠിപ്പിച്ച ഒരു പ്രവാചകന്റെ അനുയായികള്‍ക്ക് എങ്ങനെയാണ് ഇത്രമാത്രം അധപതിച്ചു പോകാന്‍ കഴിയുന്നു എന്നോര്‍ത്ത് അന്താളിച്ചു പോകുന്നു.മനസിനെ മുറിവേല്‍പ്പിക്കുന്നതും വിദ്വേഷം വളര്‍ത്തുന്നതുമായ  ഇത്തരം പോസ്റ്ററുകള്‍ ഉണ്ടാക്കുന്ന സമയം  വേറെ നല്ല കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നു.

സമീറിന്റെ വിസ്മയ ലോകത്തേക്ക് സ്വാഗതം


                                                     ============================

മേല്‍പ്പറമ്പ് നയാ ബാസറിലെ അനാര്‍ കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന സിയാ പെറ്റ് വേള്‍ഡിലേക്ക് സ്വാഗതം.വര്‍ണ്ണ മത്സ്യങ്ങളുടെയും കൗതുകം തോന്നിക്കുന്ന വളര്‍ത്തു മൃഗങ്ങളുടെയും ഈ വിസ്മയ ലോകത്ത് നിങ്ങള്‍ എത്തിപ്പെട്ടാല്‍ അവയില്‍ ചിലതൊക്കെ സ്വന്തമാക്കാന്‍ കൊതിക്കാതിരിക്കില്ല.ഒരു പെറ്റ് ഷോപ്പ് ,അതും നമ്മുടെ നാട്ടില്‍ വിശ്വസിക്കാന്‍ അല്പം പ്രയാസമുണ്ട്.പക്ഷെ കൈനോത്ത് മുഹമ്മദിന്റെ മകന്‍ സമീറിന്റെ ഈ വിസ്മയ ലോകത്ത്‌ എത്തിയാല്‍ നമ്മുടെ സംശയങ്ങളെല്ലാം മാറി കിട്ടും.ഇത് വെറും തട്ടിക്കൂട്ടലല്ല .ലോകത്ത്‌ പറയപ്പെട്ട പല അലങ്കാര മത്സ്യങ്ങളും ഇവിടെ ലഭ്യമാണ്.പ്രത്യേകതകള്‍ ഏറെയുള്ള മുയലുകളും പ്രാവുകളും കോഴികളുമൊക്കെ നമ്മുക്ക് കൗതുകം നല്‍കുന്നു.

Wednesday, August 26, 2015

സ്നേഹമുള്ള സിംഹം . (അതാണ്‌ പിതാവ് )


സര്‍ക്കസ് തുടങ്ങി കുറച്ചു നേരമായാതെയുള്ളൂ.റിംഗില്‍ വിവിധ വര്‍ണ്ണങ്ങള്‍ കൊണ്ടലങ്കരിച്ച വസ്ത്രങ്ങളണിഞ്ഞ കലാകാരന്മാരും കാരികളും ഓരോന്നായി സര്‍ക്കസഭ്യാസങ്ങള്‍ അവതരിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു.വളയങ്ങളും തീപന്തങ്ങളും ചാട്ടങ്ങളുമൊക്കെയായി പ്രകടനങ്ങള്‍ക്ക് കൊഴുപ്പ് കൂടി കൊണ്ടിരിക്കെ കൂടാരത്തിന്റെ കവാടത്തിനു പുറത്ത് ഏതോ കശപിശയുടെ കലപില ശബ്ദം.റിംഗിലെ പ്രകടനം കണ്ടു അത്ഭുതമൂറി നിന്ന മനസിന്റെ ശ്രദ്ധ പുറത്തെ കശപിശയില്‍ പതിഞ്ഞത്,അതിലേതോ ഒരു ശബ്ദ തരംഗം തലച്ചോറിലെ ശബ്ദ സെല്‍ അതിവിദഗ്ദമായി പിടിച്ചെടുത്തു സ്കാന്‍ ചെയ്തു തിരിച്ചറിഞ്ഞു അപായ സൂചന മനസിലേക്ക് കൈമാറിയപ്പോഴാണ്.ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ലഭിച്ചയുടനെ മനസില്‍ ത്വരിതഗതിയില്‍ ചില രാസ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഉണ്ടായ ന്യൂനമര്‍ദ്ദത്താല്‍ ഉത്ഭവിച്ച ഒരു മിന്നല്‍പിണര്‍ മനസ്സില്‍ നിന്നും അതിവേഗം ഹൃദയത്തിലേക്ക് പ്രവഹിച്ചു നെഞ്ചുംകൂട് തകര്‍ത്തു പുറത്തേക്കെവിടെയോ ചീറിപഞ്ഞു പോയി,ശൂന്യതയില്‍ അപ്രത്യക്ഷമായി ....

Saturday, August 08, 2015

കുനിയാത്ത ശിരസ്സ്


==================
ഭാര്യയ്ക്കൊപ്പം കാറുമേടിച്ചു കൊണ്ട് കാസരഗോട് പോകുമ്പോള്‍ പണി നടക്കുന്ന ചളയന്കോട് ബ്രിഡ്ജിനു താഴെയുള്ള കുന്നു കയറി കഴിഞ്ഞയുടനെ ഒരു ഓട്ടോറിക്ഷ നിയമം ലംഘിച്ചു എന്റെ ലൈനില്‍ കയറി വന്നു നിന്നു.ഞാനൊന്ന് ചെറുതായി വെട്ടിച്ചു മുന്നോട്ടു പോയാല്‍ നല്ല വഴിയിലൂടെ ഓട്ടോറിക്ഷയ്ക്ക് താഴോട്ടിങ്ങാം. അപ്പോഴേക്കും ട്രാഫിക് നിയമം ലംഘിച്ചു വന്ന ഓട്ടോറിക്ഷക്കാരനോടുള്ള എന്റെ ധാര്‍മിക രോഷത്തിന്റെ തെര്‍മോമീറ്റര്‍ അപകട മേഖലയിലേക്ക് പൊങ്ങി കഴിഞ്ഞിരുന്നു.ഞാന്‍ ഗ്ലാസ്‌ തുറന്നു ഉച്ചത്തില്‍ ശബ്ദം ഉണ്ടാക്കി കൈ കൊണ്ട് എന്തൊക്കെയോ ആക്ഷന്‍ കാണിച്ചു .അപ്പോഴാണ്‌ ഓട്ടോറിക്ഷക്കാരന്‍ തലപ്പുറത്തിട്ട് സൈഡിലൂടെ പോയിക്കൂടെ എന്ന് ആംഗ്യത്തിലൂടെ ചോദിച്ചത്.ഓട്ടോറിക്ഷക്കാരനെ കണ്ടതോടെ ജാള്യതയും ചമ്മലും കാരണം വഴിമാറി വണ്ടിയുമെടുത്ത് ഞാനവിടെന്നു മുങ്ങി.നാലാം ക്ലാസ് വരെ എന്നോടൊപ്പം പഠിച്ച അന്നത്തെ എന്റെ അടുത്ത സുഹൃത്തായിരുന്നു ആ ഓട്ടോറിക്ഷ ഓടിച്ചിരുന്നത്.അവനു എന്നെ മനസിലായിട്ടുണ്ടാകുമോ എന്നറിയില്ല.ഉണ്ടെങ്കില്‍ എന്നെ കുറിച്ച് എന്തായിരികും ധരിച്ചിട്ടുണ്ടാകുക.മോശമയതല്ലാതെ നല്ലതായിട്ടൊന്നും ഉണ്ടാകില്ല.''അറബികള്‍ എപ്പോ ആട്ടിയോടിക്കുമെന്നറിയാത്ത ദുബായിയും ഒരു തുക്ക്ട കാറുമൊക്കെ ഉണ്ടെന്ന ബലത്തില്‍ ഇവന്റെയൊക്കെ അഹങ്കാരം കണ്ടില്ലേ'' ,എന്നൊക്കെ ആയിരിക്കും. അവന്‍ പിറുപിറുത്തിട്ടുണ്ടാവുക.

Saturday, December 28, 2013

ഒരു നല്ല അയല്‍ക്കാരന്റെ വിയോഗം (അനുസ്മരണം )



അപ്രതീക്ഷിതമായ അമ്ബാചാന്റെ വേര്‍പ്പാട് ഒരു പ്രദേശത്തെ തന്നെ ദുഖതിലാഴ്ത്തി കളഞ്ഞു.പ്രത്യേകിച്ച് അയല്‍ക്കാരായ ഞങ്ങളെ.ഞങ്ങള്‍ക്ക്‌ നഷ്ടപെട്ടത് നന്മയും സ്നേഹവും മനസ്സില്‍ നിറച്ചു വെച്ച ഒരു അയല്‍വാസിയെ ആണ്. ദുബായില്‍ നിന്നും വരുമ്പോഴൊക്കെ അദ്ദേഹം ഇങ്ങോട്ട് വന്നു കുശലാന്വേഷണം നടത്തുമായിരുന്നു .സ്നേഹപ്പൂര്‍വ്വം ഏതാനും വാക്കുകള്‍ കൊണ്ട് ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കും.സൌഹാര്‍ദപരമായൊരു അയല്‍പ്പക്ക ബന്ധം നിലനിര്‍ത്താന്‍ അദ്ദേഹം എന്നും ശ്രദ്ധിച്ചിരുന്നു.

Tuesday, December 18, 2012

മഅദനി എന്നില്‍ അന്നും ഇന്നും

ചെറുപ്പത്തില്‍ മഅദനിയുടെ പ്രസംഗങ്ങള്‍ ഏറെയൊന്നും ഞാന്‍ കേട്ടിട്ടില്ല.എന്നാല്‍ അപൂര്‍വ്വമായെങ്കിലും കേള്‍ക്കുമ്പോള്‍ സിരകളില്‍ ചോരയോട്ടം വര്‍ധിക്കുകയും മാനസികാവസ്ഥ വല്ലാത്തൊരു തലത്തിലേക്ക് എത്തുകയും ചെയ്തിരുന്നു.കേട്ടുക്കഴിഞ്ഞു കുറച്ചു കഴിഞ്ഞാല്‍ പൂര്‍വ്വ സ്ഥിതിയില്‍ ആവുകയും അവയിലെ പൊള്ളത്തരവും അപകടാവസ്ഥയെയും കുറിച്ചുള്ള വിചാരങ്ങളല്ലാതെ അതിനപ്പുറം ഒരു വികാരം എന്നിലുണ്ടാക്കാന്‍ അതിനു കഴിഞ്ഞിരുന്നില്ല.കാരണം ,ആക്രമണ സ്വഭാവമുള്ള ആശയങ്ങളോടും നിലപാടുകളോടും എനിക്കന്നെ യോജിപ്പുണ്ടായിരുന്നില്ല.

ഞാന്‍ കേട്ട മഅദനിയുടെ പ്രസംഗങ്ങളില്‍ ഏറെയും മഅദനി ലക്‌ഷ്യം വെച്ചിരുന്നത് കേരള പോളിസുക്കാരെയായിരുന്നു.അത്എന്തിനു വേണ്ടിയായിരുന്നു എന്ന് ഇന്നും എനിക്ക് മനസിലായിട്ടില്ല.ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെന്ന പോലെ വര്‍ഗീയ വാത്കരിക്കപ്പെട്ടിട്ടില്ല കേരള പോലിസ്‌ അന്നും ഇന്നും .മഅദനിയുടെ ആക്രോശങ്ങളും ആക്ഷേപ്പങ്ങളും കേട്ട് കൊണ്ട് മഅദനിയുടെ പരിപ്പാടിക്ക് പോലിസുക്കാര്‍ കാവല്‍ നിന്നു.

Friday, October 19, 2012

പഞ്ചര്‍ ........

അവസാനം ഒരു കല്ല്യാണം കഴിക്കണമെന്ന അയാളുടെ മുറവിളി വീട്ടുക്കാര്‍ കേട്ടു.ഇതിനു മുമ്പും ഇതേ ആവിശ്യമുന്നയിച്ച് വീട്ടുക്കാരെ  സമീപ്പിച്ചിരുന്നെങ്കിലും കാലിക്കൈയ്യുമായി നടക്കുന്ന അയാളെ കൊണ്ട് കല്യാണം കഴിപ്പിക്കാന്‍ സാമ്പത്തിക നഷ്ടം മുന്നില്‍ കണ്ട  പെങ്ങമ്മാര്‍ക്കും ഉള്ളതെല്ലാം പെണ്‍മക്കളെ കെട്ടിച്ചയക്കാന്‍ ചിലവഴിച്ച രക്ഷിതാക്കള്‍ക്കും തീരെ മനസുണ്ടായിരുന്നില്ല.സാമ്പത്തിക മാന്ദ്യത്തിന് മുമ്പുള്ള കുറച്ചു വര്‍ഷങ്ങള്‍ ദുബായില്‍ വഴി പറഞ്ഞു കൊടുത്താല്‍ പോലും കമീഷന്‍ പോക്കറ്റില്‍ വന്നു വീഴുന്ന നാളുകളായിരുന്നു.അങ്ങനെ കുറച്ചു കമീഷന്‍ അയാളുടെ പോക്കറ്റിലും വീണക്കാര്യം വീട്ടുക്കാര്‍ക്ക് ബോധ്യമായപ്പോഴാണ് അയാളുടെ കല്ല്യാണത്തിന് വീട്ടുക്കാര്‍ സമ്മതം മൂളിയത്.

Friday, February 03, 2012

സൗഹൃദങ്ങളിലെ രസതന്ത്രങ്ങള്‍ .....



ശൈശവവും,ബാല്യവും,കൗമാരവും,യുവത്വവും ജീവിതത്തിലെ സുന്ദരമായ എല്ലാ കാലഘട്ടവും എത്രപെട്ടെന്നാണ് പിന്നിലോട്ട് മാഞ്ഞു മാഞ്ഞു പോയത്."അരുതേ" എന്നൊന്ന് വിലപ്പിക്കാന്‍ പോലുമാവാതെ ആ സുന്ദര മുഹ്ര്‍ത്തങ്ങള്‍ ഓരോന്നും നോക്കി നോക്കി നില്‍ക്കെ കണ്മുന്നില്‍ വെച്ച് മാഞ്ഞു മാഞ്ഞു ഇല്ലാതാക്കുന്നത് നിസഹായനായി നോക്കിനില്‍ക്കാനല്ലാതെ മറ്റൊന്നിനുമായില്ല.എങ്കിലും അവ അകതാരില്‍ അവശേഷിപ്പിട്ട് പോയ ചില മുത്തുകളുടെ നക്ഷത്രത്തിളക്കം ഇപ്പോഴും ഒളിമങ്ങാതെ നില്‍ക്കുന്നുണ്ട്.നിഷ്കപടമായ ആ സൗഹൃദബന്ധങ്ങള്‍ സമ്മാനിച്ച  അനുഭവങ്ങളുടെ രസച്ചരടുകളുടെ തിളക്കം.കൗമാര സൌഹ്യദങ്ങള്‍ സമ്മാനിച്ച അനിര്‍വചീനീയമായ ഹൃദയങ്ങളുടെ അടുപ്പവും,നൂറുശതമാനവും ആത്മാര്‍ത്ഥത നിറഞ്ഞ ഹൃദയ ബന്ധങ്ങളില്‍ നിന്നുമ്മുണ്ടായ ഊഷ്മളമായ അനുഭവങ്ങള്‍ സമ്മാനിച്ച നിമിഷങ്ങളെ കുറിച്ചുമൊക്കെ ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ ആരോ കുളിര്‍മ്മ കോരിയിടുന്നത് പോലെ.ഒരു തിരിച്ചുപോക്ക് അസാധ്യമാണ് എന്നത് കരളിനെ കരിയിപ്പിക്കുന്ന ഒരു സത്യമായി മുമ്പില്‍ നില്‍ക്കുമ്പോള്‍ .അടങ്ങാത്ത മനസ്സിനെ കമ്പ്ലിപ്പിക്കാനുള ചെറിയൊരു ശ്രമമാണ് ഈ കുറിപ്പ്‌. .  .......

ഒരു നാട്ടിന്‍പുറത്തിന്‍റെ എല്ലാ സൗന്ദര്യവും ഒത്തിണങ്ങിയിരുന്നു അന്ന് മേല്‍പ്പറമ്പിന് .അന്നത്തെ മേല്‍പ്പറമ്പിലെ സായന്തനങ്ങള്‍ക്ക് വല്ലാത്തൊരു വശ്യതയായിരുന്നു.വീട്ടുക്കാരെ വെട്ടിച്ച് സിനിമ കാണാന്‍ പോക്ക്,വൈകുന്നേരങ്ങളിലെ കളി,പ്രകൃതി മേല്‍പ്പറമ്പിന് മേലെ കരിമ്പടം പുതപ്പിച്ചു കഴിഞ്ഞാലുള്ള സൗഹൃദ സംഭാഷണങ്ങള്‍ക്ക് വേണ്ടിയുള്ള കൂടിച്ചേരലുകള്‍ !!!.ഇതൊക്കെയായിരുന്നു അന്നത്തെ വലിയ വേലത്തരങ്ങള്‍ .

Friday, October 14, 2011

സ്വര്‍ഗത്തിലേക്കു ചെറിയൊരു ചുവടുവെയ്പ്പ്.

ഭൗതിക ജീവിതത്തിന്‍റെ മയാലോകത്ത്‌ അലസമായി മയങ്ങിക്കിടക്കുന്ന മുസ്ലീം സമുദായമേ  ,ഈ ഭൗതിക ജീവിതത്തിന്‍റെ സുഖസൗകര്യങ്ങളില്‍ മതിമയങ്ങി ജീവിക്കുമ്പോള്‍, സ്വന്തം കാര്യങ്ങളിലും സ്വകാര്യജീവിത പ്രശ്നങ്ങളിലും ഒതുങ്ങിക്കൂടി കഴിയുമ്പോഴും സഹോദരന്മാരെ ,നിങ്ങള്‍ ആലോചിച്ചു നോക്കിയിട്ടുണ്ടോ അള്ളാഹു   നമ്മുക്ക് തന്ന ഈ ജീവിതത്തിന്‍റെ വിവിധ അര്‍ത്ഥതലങ്ങളെ കുറിച്ച്?.അഴിക്കുന്തോറും വീണ്ടും  വീണ്ടും മുറുകുന്ന ജീവിത പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടി നെട്ടോട്ടമോടുന്നതിനിടയില്‍,അമ്പതോ അറുപ്പതോ വര്‍ഷക്കാലത്തെ ജീവിതക്കാലയലവിനുള്ളില്‍ നമ്മള്‍ എന്തൊക്കെയാണ് ചെയ്തു കൂട്ടുന്നത്‌?.നമ്മള്‍ പോലുമറിയാതെ എന്തിനു വേണ്ടിയാണ് ഈ ഭൂമിയില്‍ നാം  പിറന്നു വീണത്‌?.ഈ പെടാപ്പാടൊക്കെ പെട്ട് എന്തിനു വേണ്ടിയാണ് നാം ഇവിടെ  ഒരായിസ്സുക്കാലം കഴിച്ചു കൂട്ടുന്നത്‌?.കുറേക്കാലത്തേക്ക് സുഖിച്ചു കഴിയാന്‍ നമ്മുക്ക് ആരാണ് നമ്മുക്കീ ജന്മം ദാനമായി നല്‍കിയത്.നമ്മെ ഇങ്ങോട്ട് പറഞ്ഞയച്ച ആ മഹാശക്തിയും  നമ്മളും തമ്മിലെന്താണ് ബന്ധം?.

Thursday, September 08, 2011

ലഹരിലമരുന്ന നക്ഷത്രങ്ങള്‍.

ജീവിതം സമ്മാനിക്കുന്ന ദുഃഖവും രേഗവും,ദുരിതവും,ജീവിതമെന്ന ഒരു ചെറുയാത്രയുടെ ഒഴിച്ച് കൂടാനാവാത്ത ഭാഗമാണെന്നും യാത്രയെന്ന പ്രതീകത്തെ ലോകവബോധത്തോടെ വേദനയിലും നഷ്ട സ്മൃതികളിലും ആഘോഷമാക്കി മാറ്റാനുള്ള ഒരു മനസ്സ്‌ രൂപപ്പെടുത്തുന്നതിന് പകരം ഒഴിഞ്ഞ ബെഞ്ചിലെ ഏകാന്തതയിലും ആളൊഴിഞ്ഞ ഇടവഴികളിലും ലഹരിയുടെ പടുകുഴികളില്‍ വിലയം പ്രാപിക്കുന്നവര്‍ അടിമത്വം മൂലഭാവമായി കഴുത്തിലണിഞ്ഞു നടക്കുകയാണ്.

Wednesday, May 18, 2011

വി എസ്സ് : അവസരവാദിയായ ആദര്‍ശവാദി.


ഇപ്പോള്‍ എല്ലാവരും കല്പ്പിച്ചു കൊടുക്കാന്‍ ശ്രമിക്കുന്നത്ര മഹത്വമൊന്നും വി എസ്സ് അച്യുതാനന്ദന് ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല.തുടക്കം മുതലേ വി എസ്സിന്റെ കളികളെല്ലാം മുഖ്യമന്ത്രി പദത്തിലെത്താനും അതിനു ശേഷം അത് നിലനിര്‍ത്താനും വേണ്ടിയുള്ളതായിരുന്നു.ഒരു കറകളഞ്ഞ ആദര്‍ശവാദിക്ക് സ്ഥാനമാനങ്ങള്‍ ഒരിക്കലും ബലഹീനതയായി മാറാന്‍ പാടുള്ളതല്ല.എന്ന് വെച്ച് ഒരു ആദര്‍ശവാദി മുഖ്യമന്ത്രി കസേരയില്‍ ഇരുന്നു കൂടാ എന്നല്ല.പക്ഷെ,ആശിച്ചും മോഹിച്ചും കിട്ടിയ മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താന്‍ വേണ്ടി  ആദര്‍ശ ധീരനായ വി എസ്സ് പല വിട്ടു വീഴ്ചയ്ക്കും തയ്യാറായി എന്നതാണ് വാസ്തവം.

Monday, April 25, 2011

ഒരു പ്രണയ കാവ്യം.

            

          നിന്നെ ഒന്ന് കാണാന്‍ തുടിക്കുന്ന മനസിന്‌ നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഇത്തിരി സമാധാനം നല്‍കി.നിന്നെ കുറിച്ചുള്ള ഓര്‍മകളുടെ ആധിക്യത്തില്‍ നെഞ്ചിനകത്ത് വല്ലാത്തൊരു വീര്‍പ്പു മുട്ടല്‍ പോലെ.വിങ്ങുന്ന ഹൃദയത്തെയും നനയുന്ന നയനങ്ങളെയും എന്ത് പറഞ്ഞാണ് ഞാന്‍ സമാധാനിപ്പിക്കേണ്ടത്?.

നീ എന്റെ ആരാണ് പെണ്ണേ.....?.

Saturday, April 09, 2011

വേണം നമുക്കും ഒരു മാറ്റം.

          
              ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ശക്തിയായി മാറുമെന്ന് കണക്കുകളെ ഉദ്ദരിച്ച് വിവരമുള്ളവര്‍ പറയുന്നു.മറ്റു രാജ്യക്കാരോട് സ്വന്തം നാടിന്റെ വികസനത്തെ കുറിച്ച് പറയ്മ്പോള്‍ നമ്മള്‍ നൂറു നാവുകള്‍ കൊണ്ട് വാചാലമാവുന്നു.അവര്‍ നമ്മുടെ മുന്നോട്ടുള്ള കുതിപ്പിനെ വിശ്മയത്തോടെയും അസൂയയോടെയും നോക്കി  കാണുമ്പോള്‍ നമ്മുടെ അന്തരംഗം അഭിമാന പൂരിതമാകുന്നു.പക്ഷെ,യഥാര്‍ത്ഥത്തില്‍ ഇന്ത്യക്കകത്ത് എന്താണ് നടക്കുന്നത്?.ലോക വന്‍ ശക്തിയായി മാറി കൊണ്ടിരിക്കുന്ന ഒരു രാജ്യത്ത് നടക്കേണ്ട കാര്യങ്ങളാണോ നമ്മുടെ ആര്‍ഷ ഭാരതത്തില്‍ നടമാടി കൊണ്ടിരിക്കുന്നത്‌?.

Thursday, March 03, 2011

ഒരു കൊച്ചു ഒളിച്ചോട്ടം.

പ്രാര്‍ത്ഥന:പടച്ചോനെ എഴുതി തീരുമ്പോഴേക്കും ഇതൊരു നീണ്ടകഥയാകാതെയിരിക്കണേ .അല്ലെങ്കില്‍ ലക്ഷോപല .......,പത്തമ്പത് പേര്‍ വരുന്ന എന്റെ വായനക്കാര്‍ എന്റെ കഥ മിനിക്കഥയാക്കി ചുരുക്കി കളയുമോ എന്ന് ഞാന്‍ ഭയക്കുന്നു!.


അപ്പോ തുടങ്ങാം അല്ലെ.....


                         ഏറെ പ്രശസ്തമായിരുന്നു സ്കൂളില്‍ പോവാനുള്ള എന്റെ മടി.സ്കൂളില്‍ പോവാതിരിക്കാന്‍ വേണ്ടി  ഞാന്‍ സഹിച്ച ത്യാഗങ്ങളും എന്തോ വാശിയെന്ന വണ്ണം എന്നെ സ്കൂളില്‍ പറഞ്ഞയക്കാന്‍ വേണ്ടി ബന്ധുക്കളും, സ്കൂളില്‍ നേരാംവണ്ണം ക്ലാസ്സില്‍ ഹാജരാവാത്തത് കൊണ്ട് സ്കൂള്‍ അധികൃതരും എന്നോട് കാട്ടിക്കൂട്ടിയ പരാക്രമണങ്ങളുടെയും കദന കഥകള്‍ കേട്ടാല്‍ ഏതു കഠിന ഹൃദയവും ഒരു നിമിഷം നിലച്ചു പോവുകയും കണ്ണുകള്‍ നിറഞ്ഞു പോവുകയും ചെയ്യും.

Monday, February 07, 2011

അബ്ബന്‍റെ അബദ്ധങ്ങള്‍......


              ഴുപ്പതുകളിലെ മേല്‍പ്പറമ്പ് .സുന്ദരമായൊരു കൊച്ചു ഗ്രാമം.വികസനം എത്തി നോക്കിയിട്ടില്ലാത്ത മേല്‍പ്പറമ്പില്‍ ഒരു കൊച്ചു പള്ളിയും പള്ളിയോടു അനുബന്ധിച്ച് രണ്ടു നില കൊണ്ഗ്രീറ്റ്‌ കെട്ടിടവും പിന്നെയൊരു മദ്രസാ കെട്ടിടവും പള്ളിക്ക് നേരെ മുമ്പിലായി ഒരു എല്‍ പി സ്കൂളുമുണ്ട്.സ്കൂളിനും പള്ളിക്കും ഇടയിലൂടെ ടാറിട്ട റോഡ്‌ പോകുന്നു.പള്ളിയോടനുബന്ധിച്ചുള്ള കെട്ടിടത്തില്‍ ബി എച്ച് അദ്ദച്ച ,ബേര്‍ക്ക് ഉമ്പൂച്ച മുതലായവര്‍ കച്ചവടം നടത്തുന്നു.ബി എച്ച് അദ്ദച്ചാന്റെ  കടയില്‍ കിട്ടാത്ത മിട്ടായി  ഉണ്ടാവില്ല.ഓരോ മിട്ടായിക്കും അദ്ദച്ചാന്റെ  വക ഇരട്ട പേര്‍ ഉണ്ടാവും.കടിച്ചാല്‍ പൊട്ടാത്ത മിട്ടായി,ചിരിക്കുന്ന മിട്ടായി,പത്തു പൈസക്ക്‌ പത്തു മിട്ടായി ഇങ്ങനെ പോന്നു ആ പേരുകള്‍....കുറച്ചപ്പുറമായിട്ടു ചിതലരിക്കുന്ന നോട്ടു പുസ്തകങ്ങളുമായി കെട്ടിയാരന്റെ സ്റ്റേഷണറി കട കാണാം.അതിനടുത്ത്‌  മറ്റൊരു കെട്ടിടത്തില്‍ ഫാക്ടം പോസ് വളം ഡിപ്പോ.

Monday, January 17, 2011

ഷംസ്,നീ എവിടെയാണ്?

അന്തി ചക്രവാളത്തില്‍ സൂര്യന്‍
അസ്തമിച്ച് കഴിഞ്ഞാല്‍,
പ്രഭാതത്തില്‍ വീണ്ടും ഉദിച്ചുയരും....
പക്ഷെ,നീ എവിടെയാണ് ഷംസ്?

ഇതുവരെയും നീ തിരിച്ചു വന്നില്ലല്ലോ!
ഞങ്ങളുടെ അലസമായ പകലുകള്‍ക്ക്
ഉന്മേഷത്തിന്‍റെ പ്രകാശം ചൊരിയാനായ്
നീ ഇനിയുമെന്തേ ഉയര്‍ന്നു വന്നില്ല?

Thursday, January 06, 2011

ക്രിക്കറ്റ്‌ കളിക്കിടയിലെ കുടില്‍ വ്യവസായം.

വര്‍ഷങ്ങള്‍ക്ക് മുമ്പ്‌ ,അതായത് S S L C പരീക്ഷ മനോഹരമായി എഴുതുകയും അതിലും മനോഹരമായി തോല്‍ക്കുകയും ചെയ്ത കാലയളവില്‍,സ്കൂള്‍ പഠനം എന്ന ബാധ്യത ഒഴിഞ്ഞു കിട്ടിയല്ലോ എന്ന സമാധാനത്തില്‍, S S L C എന്ന കടമ്പ കടന്നു കിട്ടുന്നതിനു വേണ്ടി രണ്ടാമതൊന്നു ശ്രമിച്ചു നോക്കുന്നതിനെ കുറിച്ച് സ്വപ്നത്തില്‍ പോലും ആലോചിക്കനാഗ്രഹിക്കാതെ സര്‍വ്വ സ്വതന്ത്ര്യനായി തേരാപാര തെണ്ടി തിരിഞ്ഞു നടക്കുന്ന കാലം.(ആഹ.....എത്ര സുന്ദരമായ കാലഘട്ടമായിരുന്നു അത്.)സ്കൂള്‍ തടവറ കാലത്തിനും ഗള്‍ഫ്‌ തടവറ കാലത്തിനും ഇടയില്‍ കിട്ടിയ സുന്ദരമായ പരോള്‍ ദിനങ്ങളായിരുന്നു അതെന്നു ഇപ്പോള്‍ തോന്നുന്നു.